Pages

Thursday 13 February 2014

പ്രണയ നാളുകളില്‍ .......

അല്‍ഖോര്‍ മാളിന്റെ മൂന്നാമത്തെ ഗേറ്റിലൂടെ കടക്കുമ്പോള്‍ ലബനാന്‍ സ്വദേശി ഖാലിദ് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു....കയ്യില്‍ എരിഞ്ഞും പുകഞ്ഞും തീര്‍ന്നു കൊണ്ടിരിക്കുന്ന മാല്‍ബോരോ സിഗരറ്റിന്റെ പുകയില്‍ ലയിച്ചു കൊണ്ടിരിക്കെ എന്നെ കണ്ടപ്പോള്‍ സലാം പറഞ്ഞു...അടുത്ത് ചെന്ന് കുശലം പറയാം എന്ന് കരുതാന്‍ കാരണം ഉണ്ടായിരുന്നു...എന്റെ ഡ്യൂട്ടി സമയം ആയിട്ടുണ്ടായിരുന്നില്ല ....സില്‍വര്‍ ഗാലറിയുടെ ഉടമയാണ് ഖാലിദ് ..വെളുത്തു മെലിഞ്ഞ അതി സുന്ദരന്‍...ശരീരത്തില്‍ നിന്നും വിക്ടോറിയ പെര്‍ഫ്യൂമിന്റെ മണം അന്തരീക്ഷത്തില്‍ ലയിച്ചു കൊണ്ടേ ഇരിക്കുന്നു....കുശലം പറയുന്നതിനിടയില്‍ നാളെ വാലന്റയ്ന്‍ ഡേ ആണെന്നും അത്യാവശ്യം കച്ചവടം നടക്കാനുള്ള സാധ്യത ഉണ്ട്ടെന്നും അവന്‍ പറഞ്ഞു....പൊതുവേ മാളിനകത്ത്‌ കച്ചവടം കുറവാണെന്നും ഖാലിദ്‌ വേ വലാതിപ്പെടുന്നുണ്ടായിരുന്നു ...ഇടയ്ക്ക് എപ്പോഴോ അവന്റെ അടുത്ത ചോദ്യം..

നീ ഗിഫ്റ്റ് ഒന്നും വാങ്ങുന്നില്ലേ?

ഇല്ല ഖാലിദ്...നമ്മള്‍ ഈ ആഘോഷത്തെ അനുകൂലിക്കുന്നില്ല ...മാത്രമല്ല അഞ്ചെട്ടു വര്‍ഷമായി അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്...എന്റെ പ്രണയം പ്രാരബ്ധങ്ങളുടെയും വേദനകളുടെയും വിരഹത്തിന്റെയും തടങ്കലില്‍ അടക്കപ്പെട്ടു പോയി എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഒന്ന് മന്ദഹസിച്ചു...

    മാളിനകതേക്ക് കയറി എന്റെ സ്റ്റോര്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഇടതും വലതും ആയി ചില കാമുകന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു...സ്റ്റോറില്‍ എത്തിയപ്പോള്‍ കബയാന്‍ എന്ന് ഞാന്‍ വിളിക്കുന്ന എന്റെ ഫിലിപ്പിനോ സുഹൃത്ത് ഡെന്നീസ്  കണ്ട ഉടനെ വിഷ് ചെയ്തതും ഹാപ്പി വാലന്റയ്ന്‍സ് ഡേ എന്ന് പറഞ്ഞു കൊണ്ടാണ്....അപ്പോള്‍ ആണ് എന്തിനും ഏതിനും സ്ഥാനത്തും അസ്ഥാനത്തും കയറി ഇടപെടുന്ന ജാന്‍ ദീവരോക്സ് ഡിസില്‍വ എന്ന് പേരുള്ള ശ്രീലങ്കക്കാരന്‍ കയറി ഇടപെട്ടത്....നാളത്തെ ദിവസം പഴയ കാലത്തൊക്കെ സ്പെയിനില്‍  പാവപ്പെട്ടവര്‍ക്ക് വല്ല സഹായങ്ങള്‍ കിട്ടുന്ന സുദിനം ആയിരുന്നെങ്കില്‍ ഇന്ന് അത് മാറി ഒട്ടേറെ പെണ്‍കുട്ടികളുടെ കന്യകത്വം നഷ്ടപ്പെടുന്ന ഒരു ദിനം എന്നതില്‍ കവിഞ്ഞു ഒരു വിശേഷം കൊടുക്കാന്‍ പറ്റില്ല എന്നായിരുന്നു അവന്റെ വാദം ....ചില കോണുകളില്‍ സമ്മാനപ്പൊതികള്‍ കൈമാരലുകളും മറ്റു ചിലയിടങ്ങളില്‍ കുടുംബ സമേതം ഭാര്യയും ഭാരതാവും പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു കൊണ്ടിരിക്കുന്നു....ഇതിനിടയിലൂടെ കല്യാണം കഴിച്ചിട്ടും ഒറ്റത്തടിയായി ബാച്ചിലര്‍ എന്ന ഓമനപ്പേരില്‍ മലരാരന്യത്തില്‍ കഴിയുന്ന ചിലര്‍ വായില്‍ വെള്ളം ഊറിച്ചു കൊണ്ട് വായും പൊളിച്ചു ന്നടക്കുന്നുണ്ട് ....ആകെ മൊത്തത്തില്‍ ആഘോഷ തിമിര്‍പ്പില്‍ മാളിന്റെ ഉള്ളകം മാറി പോയോ എന്ന് തോന്നി....നല്ല ജനത്തിരക്ക്...കൂടുതല്‍ പേരും സമ്മാന പൊതികള്‍ ആണ് കൊണ്ട് പോകുന്നത്....അറബികള്‍ ഏറെ ഉല്സാഹ ഭരിതരാവുന്നത് എന്റെ കാഴ്ച്ചയെ വര്നാഭാമാക്കി ...
                          ഫുഡ്‌ കോര്‍ട്ടില്‍ പോയാല്‍ തീ വിലക്ക് ഒരു ചായ കുടിച്ചു കളയാം എന്ന് ആഗ്രഹിച്ചാണ് മുകളിലേക്ക് കയറാന്‍ ലിഫ്ടിനു അടുത്തെത്തിയത്....ഒരു അറബ് ഫാമിലി എന്റെ പുറകില്‍ ഊഴം കാത്തു നില്‍പ്പുണ്ടായിരുന്നു....ലിഫ്ടിനകത്തു കയറി അവര്‍ക്ക് വേണ്ടി കാത്തു നിന്നെങ്കിലും അവര്‍ കയറിയില്ല...ഇക്കാലത്തും ഇങ്ങിനെ ഉണ്ടോ ആള്‍ക്കാര്‍ എന്ന് ചിന്തിക്കുന്നതിനിടയില്‍ ലിഫ്റ്റ്‌ മുകളില്‍ എത്തിയിരുന്നു...അറബ് സ്കു എന്ന് പേരില്‍ ഒരു സിറിയന്‍ ഹല്‍വ ക്കടയുടെ തൊട്ടടുത്താണ് ലിഫ്റ്റ്‌ വാതില്‍ തുറക്കുക...അവിടെ പതിവായി ചിരിക്കുന്ന ഒരു മുഖമുണ്ട്....യുദ്ധത്തിന്റെ കനലെരിയുന്ന മുഖത്ത് നിന്നും സകുടുംബം പാലായനം ചെയ്ത സിറിയന്‍ വംശജരില്‍ ഒരു സുന്ദരി...പേര് മര്‍വ ...വിനയത്തിന്റെ നിറകുടം...പരിചയപ്പെട്ടപ്പോള്‍ ഞാന്‍ ദീദി എന്ന് വിളിക്കാം എന്ന് അവരോടു പറഞ്ഞു...അത്ഭുതത്തോടെ അതിന്റെ അര്‍ഥം ചോദിച്ചു എങ്കിലും സിസ്ടര്‍ എന്ന ഒഴുക്കന്‍ മട്ടില്‍ ഒരു മറുപടിയും ഒപ്പം ഞങ്ങള്‍ ഇന്ത്യക്കാര്‍ മുതിര്‍ന്നവരെ വിളിക്കുന്നത്‌ അങ്ങിനെയാനെന്നും പറഞ്ഞപ്പോള്‍ അവര്‍ അങ്ങിനെ തന്നെ വിളിച്ചോളൂ എന്ന് അനുവാദം തന്നു...
                                     ഫുഡ്‌ കോര്‍ട്ടില്‍ ഒരു ചെറിയ വേദി ഒരുക്കിയിട്ടുണ്ട്...കരോക്കെ സംവിധാനത്തില്‍ പിഞ്ചു കുട്ടികള്‍ പാട്ട് പാടുകയും നൃത്തം വെക്കുകയും ചെയുന്നത് കണ്ണിനു കുളിര്‍മയേകി...കാണാന്‍ സമയക്കുറവു ഉണ്ട്....പത്തു മിനിറ്റ് നേരത്തെ ഇടവേളയ്ക്കു വന്ന ഞാന്‍ പെട്ടെന്ന് തിരിച്ചു പോയില്ലെങ്കില്‍ സൂപര്‍ വൈസരുടെ മുട്ടന്‍ തെറി കേള്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് നില്‍ക്കെ വേദിയില്‍ നിന്നും ഒരു അനൌണ്‍ സ്മെന്റ് കേട്ട് തിരിഞ്ഞു നോക്കി...അടുത്തത് ഒരു  ഹിന്ദി ഗാനം ആലപിക്കാന്‍ പോകുന്നത് സജ്ന ....ഒരു നിമിഷ നേരം എന്നെ അവിടെ പിടിച്ചു നിര്‍ത്തി....അവളുടെ സ്വര മാധുരി എന്നെ ഞാന്‍ അറിയാതെ ഏതൊക്കെയോ കാലങ്ങളിലേക്ക് ആനയിച്ചു കൊണ്ട് പോയി....
                               ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ആദ്യമായി മധുരമുള്ള ഒരു ശബ്ദം കേട്ടപ്പോള്‍ അവള്‍ക്കു പിന്നാലെ നടന്നതും അവളില്‍ നിന്ന് നിരന്തരമായ തെറി കേട്ടതും ഓര്‍മയില്‍ ഓടി വന്നു...കെ ടി കുഞ്ഞബ്ദുള്ള മാസ്ടര്‍ എന്നെ പല തവണ വാണിംഗ് തന്നു വിട്ടിട്ടും ഞാന്‍ എന്റെ ഉദ്യമം അവസാനിപ്പിച്ചില്ല...ശരിയാണ്...ആദ്യമായി ഞാന്‍ അവളെ കണ്ടത് വാണിമേല്‍ എം യു പി യുടെ സ്ടാഫ് റൂമില്‍ വെച്ചായിരുന്നു....സംഗീതത്തിന്റെ ടീച്ചര്‍ അവളെ കൊണ്ട് പാട്ട് പാടിക്കുന്നു...ഹാജര്‍ പട്ടിക എടുത്തു കൊണ്ട് വരാന്‍ എന്നെ മാഷ്‌ സ്ടാഫ് റൂമിലേക്ക്‌ വിട്ടത് ഒരു അനുഗ്രഹമായി തോന്നി....കുറെ നേരം അവളുടെ സ്വരമാധുരി ആസ്വദിച്ചു നില്‍ക്കണം എന്നുണ്ടായിരുന്നു...നടന്നില്ല...അന്ന് തുടങ്ങിയതാണ്‌ അവളുടെ പിന്നാലെ ഉള്ള അലച്ചില്‍...ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ തുടങ്ങി അല്ലെ എന്നായിരുന്നു കൂട്ടുകാരില്‍ ചിലരുടെയും കെ ടി യുടെയും ഒക്കെ ചോദ്യം...ചോദ്യശരങ്ങള്‍ അവഗണിച്ചു കൊണ്ട് വണ് വേ പ്രണയത്തിന്റെ തീവണ്ടി അതി ശക്തമായി കുതിച്ചു കൊണ്ടേ ഇരുന്നു....
                                       എഴുതി കൊണ്ട് പോയ പ്രണയ ലേഖനങ്ങള്‍ അവള്‍ നിരസിച്ചു കൊണ്ടേ ഇരുന്നു...പിന്മാറാന്‍ ഞാന്‍ തയ്യാറായതും ഇല്ല...നാളുകള്‍ കൊഴിഞ്ഞു പോയി....എട്ടാം ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവള്‍ ക്രസന്റ് ഹൈ സ്കൂളില്‍ ഉണ്ടാവില്ല എന്ന അറിവ് എന്നെ വല്ലാതെ വേദനിപ്പിച്ചു...ഏകാന്തതയില്‍ നിന്നും മുക്തി നേടി മറ്റു സുന്ദരികള്‍ക്ക് നേരെ പ്രണയ പരവശനായി എഴുതി വെച്ച കത്തുകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കെ ആണ് അവളുടെ അയല്‍വാസി ആ വിവരം പറയുന്നത്...ഒന്‍പതാം ക്ലാസ്സില്‍ അവള്‍ വന്നു ചേര്‍ന്നപ്പോള്‍ കാലി ടാങ്കില്‍ പെട്രോള്‍ അടിച്ചു കിട്ടിയ പവര്‍ ആയിരുന്നു എനിക്ക്....പുനര്‍ ചിന്തനക്കുള്ള അപേക്ഷ അവള്‍ സ്വീകരിച്ചില്ല....നിരന്തരം അവഗണിക്കപ്പെട്ടപ്പോള്‍ പോട്ടെ പുല്ല് എന്ന് വിചാരിച്ചു ഞാന്‍ ആ വിഷയത്തില്‍ നിന്നും കയ്യൊഴിഞ്ഞു....അല്ല ...എന്റെ ആദ്യ പ്രണയ സങ്കല്പവും സ്വപ്നാടനവും എല്ലാം കൂറ്റന്‍ മതിലിനിടിച്ചു തകര്‍ന്നു തരിപ്പണം ആയി പോയി എന്ന് പറയാം...അതെ...അതാണ്‌ ശരിയും ....
                    കാലങ്ങള്‍ ഉദയാസ്തമനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കടന്നു പോയി......ഓണവും വിഷുവും പെരുന്നാളും നോമ്പ് കാലവും എല്ലാം എല്ലാം....യാത്രയില്‍ ഏതോ വഴിയില്‍ വെച്ച് വീട്ടുകാര്‍ ചൂണ്ടി കാണിച്ചു തന്ന നല്ല പാതിയെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോന്നു...അവള്‍ക്കും അറിയാന്‍ താല്പര്യം...ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു....താല്‍ക്കാലിക സൌകര്യത്തിനു വേണ്ടി ഇല്ലെന്നു കള്ളം പറഞ്ഞു വെച്ച് യാത്ര തുടര്‍ന്നു ...
                            വീട്ടിലെ ഫോണ്‍ തകരാറില്‍ ആയപ്പോള്‍ പരാതി പറയാന്‍ ആണ് കുളപ്പരംബിലെ എക്സ്ചേഞ്ചിന്റെ ക്യൂവില്‍ നിന്നത്....അകത്തു നിന്നും ചന്ത്രേട്ടന്‍ പരാതികള്‍ ചോദിച്ചും അറിഞ്ഞും എഴുതി വെക്കുന്നതിനിടയില്‍ എന്റെ മുന്നിലത്തെ വരിയില്‍ നില്‍ക്കുന്ന അവളെ ഞാന്‍ കണ്ടു....അതെ...എന്റെ സകല അഭ്യര്തനകളും കാറ്റില്‍ പറത്തി ഈ വഴിക്ക് കണ്ടു പോകരുതെന്ന് നോട്ടം കൊണ്ട് പറഞ്ഞു വെച്ച് പോയ അവള്‍...എന്നെ കണ്ടതും തലയില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു....

അള്ളോ ഇതാര്യാ പടച്ചോനെ ഇക്കാണ്‌ന്നെ ?

കൂടെ മകളും ഉണ്ടായിരുന്നു....പത്താം ക്ലാസ്സുകാരിയാനത്രെ മകള്‍....പണ്ടത്തെ ആ ഗായികയെ മുറിച്ചു മാറ്റി വെച്ച ഒരു കഷ്ണം

സംസാരത്തിനിടയില്‍ അവള്‍ പറഞ്ഞു...

ഇങ്ങനെല്ലം ആവ്വെനായിരിക്കും പടച്ചോന്റെ വിധി...അല്ലെങ്കിലും ഇഞ്ഞി അന്ന് എന്റെ ബയ്യെന്നെ ബെരുമ്മോ ന്നും പ്രേമോം മന്നാങ്കട്ട്യോന്നും എനക്കരിഞ്ഞൂടെനൂ....അത് തിരീമ്മനെക്ക് ഇവള് ബെലുതാവ്വേം ചെയ്തു....

യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവളുടെ കുട്ടിക്കാലത്തെ കൌതുകം നിറഞ്ഞ കണ്ണുകള്‍ എന്നെ പിന്തുടരുന്നത് ഞാന്‍ ഹൃദയത്തിന്റെ കണ്ണാടിയില്‍ കാണുന്നുണ്ടായിരുന്നു....


ലോ റെയ്സും ലോ വെയ്സ്റ്റ് കള്‍ച്ചറും

മഗ്രിബ് നമസ്കാരത്തിന്റെ സമയം ആയപ്പോള്‍ അടുത്തുള്ള സ്ടോരിലെ ഉത്തരേന്ത്യന്‍ സുഹൃത്ത് വന്നു വിളിച്ചത്....ഷോപിംഗ് മാളിനകത്ത്‌ ഉള്ള ചെറിയ നമസ്കാര മുറിയില്‍ എത്തിയപ്പോള്‍ മൂന്നു പേര്‍ നമസ്കാരം നിര്‍വഹിക്കുന്നുണ്ട്....ഒരുത്തന്‍ സുജൂദി ലേക്ക് പോകുമ്പോള്‍ തന്നെ കണ്ടത് തന്റെ ഷര്‍ട്ട് മുകളിലോട്ടു കയറി പാന്റ് ചന്തിയുടെ അതിര്‍ത്തി വിട്ടു താഴോട്ടും ഇറങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്....തന്റെ സൂയസ് കനാല്‍ വെളിപ്പെട്ടപ്പോള്‍ കൂടെ വന്ന ഉത്തരേന്ത്യന്‍ സുഹൃത്ത് അവനെ ചവിട്ടാന്‍ കാല്‍ പൊക്കിയതു  ഞാന്‍ തടഞ്ഞു....നിസ്കാരം പൂര്തിയായി കഴിഞ്ഞപ്പോള്‍ ആ സുഹൃത്തിനെ കാര്യം ബോധ്യപ്പെടുത്തി....മാറ്റി നിസ്കരിക്കാന്‍ പോലും തയാറാകാതെ ആ സുഹൃത്ത് ഇറങ്ങി പോയി....ഇന്നത്തെ ഫാഷന്‍ വസ്ത്ര ലോകം മനുഷ്യനെ പരമാവധി വഴി തെറ്റിക്കാന്‍ ഉള്ളതാണെന്ന ബോധ്യം വല്ലാതെ വേദനയുളവാക്കി ...ചന്തിയും ഒരു പരിധി വരെ അണ്ടര്‍ വെയറും പരസ്യപ്പെടുത്തി ഞെളിഞ്ഞു നടക്കാന്‍ ആണ് ആധുനിക ഫാഷന്‍  സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്‌...മനുഷ്യന്‍ വസ്ത്ര ധാരണത്തില്‍ മാന്യന്‍ ആവുക സംസ്കാര സമ്പന്നന്‍ ആവുക എന്ന നില വിട്ടു എന്തും വെളിപ്പെടുത്തുക അത് അന്യന്റെ കണ്ണിലേക്കു ആസ്വാദനത്തിനു വിട്ടു കൊടുക്കുക എന്ന രീതിയിലേക്ക് പരിവര്‍ത്തനം നടന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പോലും തയ്യാറാകാത്ത ഭൂരിപക്ഷതോടാണ് എനിക്ക് പ്രതിഷേധം അറിയിക്കാനുള്ളത്...


                            എന്റെ കുട്ടിക്കാലത്ത് വീട്ടിനടുത്തുള്ള  മന്നി ഏട്ടത്തി എന്ന് ഞങ്ങള്‍ വിളിക്കുന്ന സ്ത്രീ വീട്ടില്‍ വന്നപ്പോള്‍ അവരുടെ വസ്ത്ര ധാരണം എന്നെ അത്ഭുതപ്പെടുത്തിയത് കൊണ്ടാവാം ഞാന്‍ വിളിച്ചു പറഞ്ഞു....മന്നിയെട്ടത്തിന്റെ മൊല കാണുന്ന് ...ഇത് കേട്ടപ്പോള്‍ ഉമ്മ എന്നെ തടഞ്ഞു....ഒരു കൈലി  മുണ്ടും മേല്‍ മുണ്ടും മാത്രം ആയിരുന്നു അവരുടെ വേഷം....നീര് വറ്റിയ ശരീരം, ഉടു  മുണ്ടിനു മേല്‍ മുഴുവന്‍ ഭാഗവും പ്രദര്‍ശിപ്പിച്ചു പേരിനൊരു മേല്‍ മുണ്ട് ശരീരത്തെ പൊതിഞ്ഞു വെച്ചിട്ടുണ്ട് എന്ന് മാത്രം...അവര്‍ണ കുടുംബത്തില്‍ പെട്ട അവര്‍ക്ക് പഴയ കാലത്ത് മാറ് മറക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല പോലും എന്ന് പിന്നീടാണ് മനസ്സിലാക്കിയത്....സവര്‍ണനു തൊട്ടു കൂടായ്മയും തീണ്ടി ക്കൂടായ്മയും അപാരമാനെങ്കിലും അവര്‍ണരുടെ ശരീര ഭംഗി ആസ്വദിക്കുന്നതില്‍ ഇപ്പറഞ്ഞതൊന്നും ബാധകം ആയിരുന്നില്ല എന്നര്‍ത്ഥം...സവര്‍ണന്‍ അവന്റെ മേല്‍ മേല്‍ക്കോയ്മ കാനിക്കുന്നതിലൂടെ ആവശ്യപ്പെട്ടത് എന്തോ അതിന്റെ പരസ്പര പൂരകമായ ഏറ്റെടുക്കലുകള്‍ ആണ് പിന്നീട് വന്ന വസ്ത്ര വിപണികളിലും പ്രകടമായത്....ഒറ്റ പീസ് സ്യൂട്ടിനുള്ളില്‍ മറക്കാന്‍ പറ്റുന്നത് മാത്രം മറച്ചു വെച്ച് പരമാവധി വെളിപ്പെടുതിയുള്ള ഫാഷന്‍ പാശ്ചാത്യ സ്ത്രീകള്‍ ആരാധനയോടെയാണ് സ്വീകരിച്ചത്....മാക്സിമം സെക്സി ആവുക എന്ന ചിന്താ ധാര അവരെ വഴി തെറ്റിച്ചു കൊണ്ടേ ഇരുന്നു....


                            ഈ അടുത്ത് സുഹൃത്ത് എനിക്ക് തന്ന രണ്ടു ഫോട്ടോകള്‍ കാണുമ്പോള്‍ മനുഷ്യന്റെ സൌന്ദര്യ ആസ്വാദന സംവേദന ശക്തി പോലും മരവിച്ചു പോകുന്നതാണ അനുഭവപ്പെട്ടത് ...കമ്പോള വല്‍ക്കരിച്ച് മനുഷ്യനെ പരമാവധി വഴി തെറ്റിക്കാന്‍ ഇറങ്ങി പുറപ്പെട്ട സയനിസതിന്റെ അടിമകള്‍ ആയി പോവുകയാണു ഉപഭോക്താക്കള്‍ ആയ നമ്മള്‍ എന്നത് നമുക്ക് തിരിച്ചറിയാന്‍ ഏറെ വൈകി പോയി...ലോ റൈസ് ജീന്‍സും ട്രൌസറും അരങ്ങു വാഴുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സംസ്കാര സമ്പന്നത ആണെന്നും ഒപ്പം നമ്മുടെ സ്വകാര്യ ജീവിതത്തില്‍ ജൂതന്മാര്‍ മുതല്‍ ഫാഷന്‍ എന്ന പേരില്‍ പേക്കൂത്തുകള്‍ പടച്ചു വിടുന്ന ഇത്തരം അധമ പ്രവര്‍ത്തികള്‍ പടച്ചു വിടുന്നവര്‍ പരിപൂര്‍ണ വിജയത്തില്‍ എതുകയാനെന്ന ബോധ്യവും നമുക്കില്ലാതെ പോയി എന്ന് കൂടി നാം ഓര്‍ക്കുന്നില്ല ...




                                  ചില ഉപഭോക്താക്കള്‍ സ്ടോരില്‍ വന്നാല്‍ കുനിഞ്ഞു നില്‍ക്കുന്നത് കാണാന്‍ പേടിയാണ്....മല വിസര്‍ജനം എമര്‍ജന്‍സി യില്‍ നടത്താന്‍ വേണ്ടിയാണോ പാതി തുറന്നു വെച്ച് നടക്കുന്നത് എന്ന് പോലും സംശയിക്കത്തക്ക രീതിയില്‍ ആണ് ഇന്നത്തെ വസ്ത്ര ധാരണ രീതി...ഖത്തര്‍ എന്ന കൊച്ചു രാജ്യത്ത് കൂടുതല്‍ ആയി ഇത്തരം വസ്ത്ര ധാരണ രീതികള്‍ കണ്ടിട്ടുള്ളത് ലബനാന്‍ ഈജിപ്റ്റ്‌ സിറിയ തുടങ്ങിയ രാജ്യക്കാരില്‍ ആണെന്നത് ഏറെ ഖേദകരം തന്നെ...ഇന്ഗ്ലാണ്ടുകാരനും അമേരിക്കക്കാരനും അയരലണ്ടുകാരനും ഒക്കെ ബെര്മൂടയും മറ്റും ഒക്കെ ധരിച്ചു വരാറുണ്ടെങ്കിലും കുനിഞ്ഞു നില്‍ക്കുമ്പോള്‍ ഈ  സൂയസ് കനാല്‍ കാണിക്കുന്ന തരത്തില്‍ എന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല....ഉണ്ടെങ്കില്‍ നിങ്ങള്ക്ക് തിരുത്താം...ചുരുക്കത്തില്‍ അറബ് വംശജരിലാണ് ഇത്തരം ഫാഷന്‍ തരംഗം ആളിപ്പടരുന്നത് എന്ന് മനസ്സിലാക്കാം ....നീ എന്തിനാ കുനിയുന്നതും നോക്കി നടക്കുന്നത് എന്ന് ചോദിച്ചേക്കരുത്....എന്റെ ജോലി ഒരു ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ ആയതു കൊണ്ട് തന്നെ ഇത്തരം കാഴ്ചകള്‍ പതിവായതു കൊണ്ട് പറഞ്ഞു എന്ന് മാത്രം....

Wednesday 12 February 2014

ആയിശുമ്മാനെ കൊണ്ടോയ ജിന്ന്

             ഞായറാഴ്ച സ്കൂളിനു അവധിയായത്‌ കൊണ്ട് മദ്രസാ പഠനം പതിനൊന്നു മണി വരെ നീളും.....അതിനിടക്ക്കിട്ടുന്ന ഇടവേളയില്‍  ഓടി കിതചൊന്നു വീട്ടിലെത്തിയാല്‍ ഉമ്മ ദോശ ക്കല്ലില്‍ നിന്ന് ചൂടോടെ പറിച്ചെടുത്തു തരുന്ന ദോശയില്‍ തേങ്ങ ചിരവി ഇട്ട് പഞ്ചസാരയും ചേര്‍ത്ത് ചുരുട്ടി കയ്യില്‍ തരും ...പിന്നത്തെ ഓട്ടം ദോശയുടെ ബാക്കി ഭാഗം കടിച്ചു പിടിച്ചു കൊണ്ടാണ് ...അപ്പോള്‍ ഉമ്മ പുറകില്‍ നിന്ന് വിളിച്ചു പറയും...

ആട നിക്ക്വാനേ ....ഇനിക്കത് തീര്‍ത്തും തിന്നിറ്റ് പൊറോ?

പാണല്‍ വടി കൊണ്ട് ഉസ്താദിന്റെ അടി കിട്ടുന്നയിലും നല്ലത് ഈ ഓട്ടം തന്നെ എന്ന് വിചാരിച്ചു ഓടി കിതചെതുമ്പോള്‍ അടുത്ത നിര്‍ദേശം ഉസ്താദ് പുരപ്പെടുവിചിട്ടുണ്ടാവും


ളുഹറും അസറും എല്ലാരും  പള്ളിക്ക് ജമാത്തിനെക്ക് എത്തണം ....കേട്ടിക്കല്ലേ

അസര്‍ നിസ്കാരത്തിനു വന്നാല്‍ പള്ളിയുടെ താഴത്തെ നിലയില്‍ വെറുതെ കുറെ നേരം ഇരിക്കും....വാണിമേല്‍ പുഴയുടെ മയ്യഴിയോടുള്ള അടങ്ങാത്ത അഭിനിവേഷതോട് കൂടിയുള്ള പ്രയാണം കാണാന്‍....ഒപ്പം പടിഞ്ഞാറന്‍ കാറ്റ് അറബിക്കടലില്‍ നിന്നും നേരിട്ട് വിതരണം ചെയ്യുന്ന കാറ്റിനെ പുല്‍കി അങ്ങിനെ സ്വപ്നം കണ്ടിരിക്കാന്‍ ....ഇടക് ചില മുതിര്‍ന്നവരും വിശ്രമിക്കുന്നവരില്‍ ഉണ്ടാകും ....അവൂള്ള ഹാജിയും പതിവുകാരില്‍ ഒരാള്‍ ആയിരുന്നു...വെറ്റില കെട്ടെടുത്തു മലര്‍ത്തി വെച്ച് ഉണ്ടന്‍ ഒരു മംഗള അടക്ക പൊട്ടിച്ചു കൊടുക്കാന്‍ എന്നെ ഏല്പിക്കും...

ഇഞ്ഞിതൊന്ന് അക്കല്ലുമ്മല്‍ ബെച്ച് കുതീങ്ങ് പൊട്ടിച്ചാ ....

വെറ്റിലയുടെ മുനമ്പ് പൊട്ടിച്ചെടുത്ത് ചുണ്ണാമ്പ് ഉരച്ചു പിടിപ്പിച്ചു പുകയില തണ്ടിന്റെ നാറിയ മണവും മൂക്കിലോട്ടു വലിച്ചു കേറ്റി  അടക്കയും കൂടി ചുരുട്ടി അതിനകത്തേക്ക് കയറ്റി  വായിലേക്ക് തിരുകി വെച്ച് വലത്തേ കവിളില്‍ കോട്ടിപ്പിടിച്ചു ചവച്ചു കൊണ്ടേ ഇരിക്കും....ഇടയ്ക്കു ചുണ്ടിലേക്ക്‌ ചൂണ്ടാണി വിരലും അതിന്റെ അനിയന്‍ വിരലും  ഒരു വഴി വെട്ടി ഉണ്ടാക്കി നീട്ടി വലിച്ചൊരു തുപ്പുണ്ട് ....ആകാശത്ത് ചുവപ്പിന്റെ മഴവില്ല് തീര്‍ത്തു ഭൂമിയിലേക്ക്‌ പതിക്കുമ്പോള്‍ കാറ്റേ റ്റു   വരുന്ന മിശ്രിതത്തിന്റെ മണം മനം പിരട്ടുന്നതായിരിക്കും....എങ്കിലും അവൂള്ളക്കാന്റെ കഥ കേള്‍ക്കാനുള്ള താല്പര്യം എന്നെ മൂപ്പരുടെ സാമീപ്യം വിട്ടു മാറാന്‍ സമ്മതിക്കാറില്ല


             ഇന്നത്തെ തലമുറയോട് ജിന്നിനെ പറ്റിയോ ഭൂത പ്രേത പിശാജുക്കളെ പറ്റിയോ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല...അപ്പൊ തന്നെ അവര്‍ വല്ല ഗൂഗിള്‍ സെര്ച്ചിലോ മറ്റോ തപ്പി നോക്കും ...എന്നാല്‍ അവരും കൂടി അറിയട്ടെ ഈ സംഭവം എന്ന് വെച്ചാണ് ഞാന്‍ പണ്ട് എനിക്ക് അവൂള്ളക്ക പറഞ്ഞു തന്ന സംഭവ ബഹുലമായ അല്ലെങ്കില്‍ എന്റെ തന്നെ കുടുംബത്തില്‍ നടന്ന ഒരു സംഭവം നിങ്ങളോട് കൂടി പങ്കു വെക്കാം എന്നാഗ്രഹിച്ചത്,...
         
               വളരെ പുരാതനമായ ഒരു കുടു മ്ബമായിരുന്നു ഞങ്ങളുടേത്.....പ്രമാണിയും ജന്മിയും ഒക്കെയായിരുന്ന വല്ല്യുപ്പ ആദ്യ ഭാര്യയുടെ മരണത്തിനു ശേഷം മറ്റൊരു കല്യാണം കഴിച്ചു ...എടച്ചേരി കാരിയായ ആയിഷ  ആയിരുന്നു വധു....മൂരി വണ്ടിയിലാണ് അന്ന് പുത്യാപ്പിള പെണ്ണിന്റെ വീട്ടില്‍ പോയതും പെണ്ണിനെ തിരിച്ചു കൂട്ടി കൊണ്ട് വന്നതും...അതും പത്രാസുള്ള മൂരികളെ കെട്ടി വെച്ച് പതിനാറു മൂരി വണ്ടികള്‍ ...വാണിമേല്‍ പുഴയുടെ കുറുകെ പാലം ഉണ്ടായിരുന്നില്ല...വേനല്‍ക്കാലത്ത് മാത്രമേ സുഗമ സഞ്ചാരം ഉണ്ടാവുകയുള്ളൂ....പുഴയുടെ വശങ്ങളില്‍ ഇടിച്ചു താഴ്ത്തിയ ഭാഗത്ത്‌ കൂടെ ഇറങ്ങി വന്നു തോണിയില്‍ വേണം അക്കരെ കടക്കാന്‍...ആയിഷയുടെ മനസ്സില്‍ പുഴ ഒരു രോദനം കണക്കെ നില വിളിച്ചു....വെള്ളം ഇഷ്ടപ്പെട്ട അവള്‍ പുഴയെ സ്നേഹിച്ചു....വീട്ടില്‍ നിന്നും അലക്കാനും കുളിക്കാനും പുഴയിലേക്ക് പോവുക പതിവായി തുടര്‍ന്നു
                                ആയിശുമ്മ ആവുമ്പോഴേക്കും അവരില്‍ പരിവര്‍ത്തനങ്ങള്‍ കണ്ടു തുടങ്ങി....അല്‍പ സ്വല്പം മാനസിക വിഭ്രാന്തി കാണിച്ചു തുടങ്ങിയ അവര്‍ ഉറക്കില്‍ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി ...ഗത്യന്തരമില്ലാതെ വല്ല്യുപ്പ അവര്‍ ഉറക്കില്‍ നിന്നെഴുന്നേറ്റു പോകുന്നത് അറിയാന്‍ മുണ്ടിന്റെ കോന്തലയില്‍ ആയിശുമ്മാന്റെ മുണ്ട് കെട്ടിയിട്ടു....
                                ചികിത്സിക്കാനും മന്തൃക്കാനും വന്ന മുസ്ലിയാര്‍ ആയിശുമ്മാക്ക് ജിന്ന് ബാധയാണെന്ന് വിധി എഴുതി....ഈ പറമ്പില്‍ ജിന്ന് സേവ ഉണ്ടെന്നും അതില്‍ ഒരു ജിന്ന് ആയിശുമ്മയെ ആവാഹിചെടുതെന്നും ആയി മുസ്ലിയാരുടെ വിലയിരുത്തല്‍....ഒരു ദിവസം സുബഹി നിസ്കരിക്കാന്‍ എഴുന്നേറ്റ വല്ല്യുപ്പയുടെ കോന്തല അഴിഞ്ഞു പോയിരിക്കുന്നു....ആയിശുമ്മ ഇല്ല...സകല സ്ഥലത്തും തിരഞ്ഞു നോക്കി.....മണ്ണെണ്ണ വിലക്ക് തെളിച്ചു നോക്കിയപ്പോള്‍ നിലത്തു ചോര തുള്ളികള്‍ വീണു പരന്നു കിടക്കുന്നത് കാണാം ....വല്ല്യുപ്പ പരിഭ്രാന്തനായി...വാതില്‍ തുറന്നു കിടക്കുന്നു...പുറതെക്കാന് ചോര പ്പാടുകള്‍ പോയിട്ടുള്ളത്...എന്താണ് സംഭവിച്ചത് എന്നൊരു പിടിയും കിട്ടുന്നില്ല ....അടുത്തുള്ള വീടുകളിലും കിണറുകളിലും പുഴയില്‍ വരെയും സകല സ്ഥലത്തും തിരഞ്ഞു നോക്കി...എവിടെയും കണ്ടെത്താനായില്ല....ഒരു ദിവസത്തെ തിരച്ചിലിന്റെ ഫലം നിരാശ ആയിരുന്നു....




                         പെരിങ്ങത്തൂര്‍ പുഴയിലെ കടവില്‍ മണല്‍  വാരല്‍ തൊഴിലാളികള്‍ നഗ്നയായ ഒരു സ്ത്രീ ഒലിച്ചു വരുന്നത് കണ്ടപ്പോള്‍ തോണി കള്‍ കൊണ്ട് തടസ്സം സൃഷ്ടിച്ചു ഒരു വിധം അവരെ കരക്കെത്തിച്ചു....ശരീരത്തില്‍ രക്തത്തിന്റെ പാടുകള്‍ ...ചെവി രണ്ടും മാന്തി പറിച്ചു വെച്ചിട്ടുണ്ട്...അവര്‍ ആ സ്ത്രീയെ ശരീരം മറച്ചു കരയില്‍ കിടത്തിയപ്പോള്‍ ആണ് ജീവനുണ്ടെന്നു മനസ്സിലായത്‌....എവിടെയാണ് സ്ഥലം എന്ന് ചോദിച്ചപ്പോള്‍ എടച്ചേരി ആണെന്ന് പറഞ്ഞു...അങ്ങിനെ അവിടെ നിന്നും ഒരു മൂരി വണ്ടിയില്‍ ആയിശുമ്മയെ അവര്‍ ഇടചെരിയിലെ വീട്ടില്‍ എത്തിക്കുമ്പോള്‍ വല്ല്യുപ്പയും സഹായികളും അവിടെ എത്തിയിരുന്നു...എല്ലാവരിലും അത്ഭുതം ...പത്തു പതിനഞ്ചു കിലോ മീറ്ററോളം ഒഴുകി പോയിട്ടും ജീവന്‍ ബാക്കി കിട്ടിയല്ലോ എന്ന ആശ്വാസവും ....പുഴയിലൂടെ തന്നെ ആരോ താങ്ങി കൊണ്ട് പോയതാണെന്ന ആയിശുമ്മയുടെ വിശദീകരണം ജിന്നിന്റെ കരങ്ങളാണ് അതിനു പുറകില്‍ എന്ന് വിധി എഴുതപ്പെട്ടു,....നാട്ടിലാകെ പാട്ടായി...ജിന്ന് കൊണ്ട് പോയ ആയിശുമ്മാനെ കാണാന്‍ നാനാ വഴിക്ക് നിന്നുമാല്‍ക്കാര്‍ വരാന്‍ തുടങ്ങി....ചിലര്‍ ആയിശുമ്മയെ തൊട്ടു നോക്കി....ഇപ്പോഴും ജിന്നുന്ദ് കൂടെ എന്ന് പറഞ്ഞു ചിലര്‍ തൊട്ടു നോക്കാന്‍ ഭയന്ന്...വല്ല്യുപ്പ പോലും പിന്നെ അല്പം ജാഗ്രത കാണിച്ചു തുടങ്ങി...കാലങ്ങള്‍ക്കിപ്പുറം അവൂള്ളക്ക എനിക്ക് ഈ കഥ പറഞ്ഞു തരുമ്പോള് പോലും അത്ഭുത സ്തഭ്ധനായാണ് വിവരിക്കുന്നത്....ജിന്ന് കൊണ്ട് പോയ എന്റെ വല്ല്യുമ്മ എനിക്ക് അങ്ങേ അറ്റം സ്നേഹ നിധി ആയിരുന്നു...അത് കൊണ്ടാവാം ഈ പുഴ ഇന്നും എനിക്ക് സ്നേഹ നിധി ആവുന്നത്...എന്ത് തന്നെ ആയാലും എന്റെ വല്ല്യുമ്മ യെ പുഴ അന്ന് തിരിച്ചു തന്നില്ലായിരുന്നെങ്കില്‍ എനിക്ക് ആ സ്നേഹം കിട്ടില്ലായിരുന്നു....മുട്ടായി വാങ്ങാന്‍ പൈസ വേണം എന്ന് പറയുമ്പോള്‍ ഫ്ലാസ്കിനകത്തു ഒളിപ്പിച്ചു വെച്ച ഇരുപത്തി അഞ്ചു പൈസ തരാന്‍ ഉണ്ടാകില്ല ...ഏതായാലും പടച്ചവനു സ്തുതി...എന്റെ പതിമൂന്നാം വയസ്സ് വരെ വല്ല്യുമ്മ ന്റെ സ്നേഹം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞല്ലോ ..ഒരു പക്ഷെ ഈ ജിന്ന് കൊണ്ട് പോയ സംഭവം ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ പിള്ളാരോട് പറഞ്ഞിട്ടൊരു കാര്യവും ഉണ്ടാകില്ല...എന്നാല്‍ ഇത് സത്യമാണ് എന്ന അവൂള്ളക്ക യുടെ ചരിത്ര സത്യം എനിക്ക് വിശ്വസിച്ചേ പറ്റൂ....നിങ്ങള്‍ക്കും വേണമെങ്കില്‍ വാണിമേല്‍ പുഴയുമായി ബന്ധമുള്ള പഴമക്കാരെ ആരെ എങ്കിലും കിട്ടുകയാണെങ്കില്‍ ചോദിച്ചു നോക്കാം....അതാവും നല്ലത് .



Sunday 9 February 2014

നീറുന്ന മനസ്സിലേക്ക്

ആശയ ദാരിദ്ര്യം സംഭവിക്കുന്നത്‌ 
മനസ്സ് വേവുമ്പോഴാണ്‌ 
ഉള്ളും പുറവും നീറ്റലിന്റെ 
പാരമ്യതയില്‍ നില്‍ക്കുമ്പോഴും 
ഞാന്‍ നിനക്ക് പ്രതിഷ്ഠ നല്‍കിയത് 
മനസ്സിന്റെ കണ്ണാടി ക്കൂട്ടിലാണ് 
നിന്നോടുള്ള സംവാദവും സംവേദനവും 
തേനില്‍ പുരട്ടിയെടുതാണ് 
ഞാന്‍ പകരുന്നത് 
നീ പകരം തരുന്നത് 
കാരിരുമ്പിന്റെ തറയ്ക്കുന്ന വേദനയും

ചങ്ങലയില്‍ തളച്ചു പൂട്ടിയിട്ട
നിന്റെ കൈ കാലുകളില്‍
കുത്തി ഒലിക്കുന്ന വ്രണം മണത്തു നോക്കി
ആനന്ദം കണ്ടെത്തുവാന്‍ ഈ ലോകം
അവിടം സ്വര്‍ഗമെന്നു
വ്യഥാ നിനച്ചു പോയ പേക്കിനാവ്
ഒരു നാള്‍ വരുമെന്ന ശുഭ പ്രതീക്ഷയെ
കശക്കി എറിഞ്ഞവര്‍
ആര്‍ത്തട്ടഹസിച്ചു പൊട്ടി ചിരിച്ചവര്‍

കപടമീ ലോകമെന്നറിയുവാന്‍
നാളുകള്‍ തന്‍ വേദനയും വേവലാതിയും
ചുമന്നു നടന്നു കഴുത കണക്കെ
ഇനിയും ചുമക്കുവാന്‍ നീ കഴുത തന്നെ
ആത്മാവ് വഴിയില്‍ ഉപേക്ഷിച്ചവന്
ആത്മാര്‍ഥത നീ തോണ്ടി നോക്കരുത്
കാപട്യം ഇന്നീ ലോകത്തിനു
അലങ്കാരമത്രെ വഞ്ചനയും
അവന്‍ ആണ് ഇന്നിന്റെ മാന്യന്‍
അവനു ആണ് ഇരിപ്പിടവും
സിംഹാസനവും പുഷ്പ കിരീടവും 

പാര പണിയുന്നവന് ഒരു മധുരോപഹാരം

മനസ്സ് കൊണ്ട് ഇനി ഒരിക്കലും അയാളെ കാണാന്‍ ഇടവരുത്തല്ലേ എന്ന് ആഗ്രഹിച്ചിരുന്നു....അത്രക്ക് വെറുത്തു പോയി എന്നത് മാത്രമല്ല...അയാള്‍ക്കും ഉണ്ടാവില്ലേ ഇനിയങ്ങോട്ട് എന്നെ കാണുമ്പോള്‍ മനസ്സിനൊരു പ്രയാസം ...ഞാനും അയാളും തമ്മില്‍ ജീവിതത്തില്‍ കണ്ടു മുട്ടിയ നാളുകള്‍ വളരെ അപൂര്‍വ്വം ആയിരുന്നു....സംസാരിച്ചതും അതെ...എന്നിട്ടും അയാള്‍ അയാളുടെ തനി നിറം കാണിച്ചു ...പക്ഷെ താന്‍ ഈ ചെയ്യുന്നത് ഒരു പുണ്യ പ്രവര്‍ത്തി ആണെന്ന് ധരിച്ചോ?...മറ്റുള്ളവര്‍ ഇത് ഒരു കാലത്തും അറിയില്ലെന്ന് വിജാരിച്ചോ ഏതായാലും എന്റെ അന്നം മുട്ടിക്കാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല എന്നത് അയാളുടെ നീച പ്രവൃത്തിയുടെ പരാജയം മാത്രമാണ്...ചിലര്‍ക്ക് ചില ക്രൂര വിനോദങ്ങളില്‍ ആണ് ആത്മരതി നുകരാന്‍ കഴിയുക...അത് എത്രത്തോളം സഹജീവികളെ വേദനിപ്പിക്കുന്നു എന്നത് അയാള്‍ക്ക്‌ പ്രശ്നമല്ലായിരിക്കാം...പക്ഷെ നന്മ ശേഷിക്കുന്നവര്‍ക്ക് ദൈവം കനിഞ്ഞരുളുന്ന വിജയം അനുഗ്രഹം ഇതൊന്നും തടയാന്‍ നിങ്ങളെ പോലെയുള്ളവരുടെ നാവുകള്‍ക്ക് തടയാനോ വിലങ്ങുകള്‍ ഇട്ടു പൂട്ടി വെക്കാനോ കഴിയില്ല....അത് ദൈവത്തിന്റെ തീരുമാനം ആണ്....തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നിടതാണ് നീ പരാജയപ്പെടുന്നത് എന്ന് നീ അറിയുന്നില്ല...മാനവകുലത്തിനു ദൈവം കല്പ്പിക്കപ്പെട്ടത്‌ വിവാഹവും പവിത്രമായ കുടുംബ ജീവിതവും ആണെങ്കില്‍ നിന്നെ പോലെയുള്ള കറുപ്പ് ബാധിച്ചു പോയ ഹൃദയങ്ങള്‍ക്ക്‌ അത് തടയിടാന്‍ കഴിയില്ല.,...നിന്റെ നാവിനെ കണ്ണിനെ കൈ കാലുകളെ ഹൃദയത്തെ ശരീരത്തെ ആകെയും നീ സൂക്ഷിക്കണം എന്ന് പഠിപ്പിച്ചു തന്നതിന്റെ പൊരുള്‍ പ്രാവര്‍ത്തികം ആക്കാന്‍ കഴിയാതിടത്ത് നീ സംപൂജ്യനാണ് ....പരാജിതനും ...




                                                   ഞാന്‍ എനിക്ക് നേരെ പിടിച്ചു വെച്ച കണ്ണാടി ചിലത്  പറഞ്ഞു തരുന്നുണ്ട്..എന്റെ വേദനകള്‍ പങ്കു വെക്കാനും തീഷ്ണമായ ജീവിതാനുഭവങ്ങളെ ആവാഹിച്ചെടുത്ത് ഒപ്പമിരുന്നു കരയാനും ചിരിക്കാനും സങ്കടപ്പെടാനും അന്നും ഇന്നും എന്നും ആ ഒരു കണ്ണാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ...എങ്കില്‍ ആ കണ്ണാടി യുടെ പശ്ചാത്തലത്തില്‍ വന്നു ഒളിഞ്ഞു നോക്കി ഇരുന്നു എന്റെ ആനന്ദത്തിലും വേദനയിലും കൃത്രിമത്വം ആരോപിക്കാനും കളങ്കം ചാര്‍ത്തി വെക്കാനും ശ്രമിക്കുന്ന നിന്നിലെ കഴുകന്റെ കണ്ണുകള്‍ അന്ന് തിരിച്ചറിയാന്‍ മാത്രം ഉള്ള വിവേകം എനിക്ക് ഉണ്ടായിരുന്നില്ല...അല്ലെങ്കിലും എന്നിലേക്ക്‌ വന്ന വഴികള്‍ തടസ്സപ്പെടുത്താന്‍ നീ നടത്തിയ പരിശ്രമങ്ങള്‍ ഒക്കെയും വിജയം കണ്ടപ്പോള്‍ നിനക്ക് കിട്ടിയ ആ ഒരു രതി സുഖം ഉണ്ടല്ലോ അത് നൈമിഷകം ആണെന്ന് തിരിച്ചറിയാന്‍ നീ ഒട്ടേറെ നാളുകള്‍ കടന്നു പോവേണ്ടതുണ്ട് എന്നത് നിനക്കുള്ള പാഠമാണ് ...എങ്കില്‍ നീ ഇത് കൂടി അറിയണം....നിര്‍ബന്ധമില്ല...എങ്കിലും
                              യാദ്രിശ്ചികമായാണ് അവര്‍ എന്നെ എന്റെ ജോലി സ്ഥലത്ത് വെച്ച്  കണ്ടുമുട്ടുന്നത്....അവിവാഹിതന്‍ സുമുഖന്‍ സുന്ദരന്‍ ആലങ്കാരികമായി പറഞ്ഞാല്‍ എല്ലാം ഒത്തു വന്ന പന പോലത്തെ ഒരു പയ്യന്‍....സ്വര്‍ണം ചില്ലലമാരയില്‍ വെച്ച് പൂട്ടി കാവലിരിക്കുന്നവന്‍ ...അത്യാവശ്യക്കാര്‍ വരുമ്പോള്‍ പണത്തിന്റെ കനം സ്വര്‍ണതോട് കൂട്ടി ചേര്‍ത്ത് വിതരണം ചെയ്യുന്നതിനിടയില്‍ അവര്‍ എന്നെ കണ്ടു...പരിചയം സൌഹൃദമായി വളര്‍ന്നു....ഒടുക്കം അവരുടെ പാളയത്തില്‍ അവര്‍ ഒരുക്കിയ സ്നേഹ വിരുന്നില്‍ അതിഥി...ആതിഥേയന്‍ വല്ലാതെ വിനയ കുനിയന്‍ ആവുമ്പോഴും നെല്ലും പതിരും തിരിച്ചറിയാതെ ഞാനും...ഒടുക്കം യാത്ര പറഞ്ഞു പിരിയുന്നതിനിടയില്‍ അയാളുടെ സുഹൃത്തിന്റെ സ്വകാര്യം പറച്ചില്‍ ...പ്രവാസത്തിന്റെ ആദ്യ  അവധിക്കാലം അവരെയും അറിയിച്ചു...എന്നേക്കാള്‍ ആ വാപ്പയുടെ പ്രതീക്ഷ എന്റെ ഒപ്പം വിമാനത്തില്‍ ഇരുന്നൊരു യാത്ര.....യാത്രയില്‍ മുഴുവന്‍ കൌതുകം കലര്‍ന്ന വെച്ച് കെട്ടലുകള്‍ ഇല്ലാത്ത സംസാരം ....തന്റെ മകളെ കൈ പിടിച്ചു തരാന്‍ മനസ്സാ വാചാ നടത്തിയ തയ്യാറെടുപ്പുകള്‍ ആ  ഭാണ്ട ക്കെട്ടിലുണ്ടെന്നു വ്യക്തം ....അല്പം ബഹുമാനം കലര്‍ന്ന സ്നേഹം പൊതിഞ്ഞു വെച്ച സംസാരം കോഴികൊട് വിമാനത്താവളത്തിന്റെ ആകാശ കാഴ്ച വരെ അനുസ്യൂതം തുടര്‍ന്ന് കൊണ്ടേ ഇരുന്നു....താഴെ മിടിക്കുന്ന ഹൃദയ താളങ്ങളുടെ സ്വരം എന്റെ കര്‍ണ പുടങ്ങളിലേക്ക് എത്തിച്ചു കൊണ്ടേ ഇരുന്നു...വാപ്പ ഉമ്മ അനുജന്‍ ബന്ധുവായ സുഹൃത്ത് നാല് വര്‍ഷത്തെ പ്രവാസം അവധിക്കു മാത്രമായി വിട്ടു കൊടുത്തുള്ള മിന്നല്‍ പര്യടനം അവര്‍ക്ക് ആനന്ദത്തിന്റെ തുള്ളികളായി പോഴിയുന്നതിനിടെ ഞാന്‍ അയാളെ പരിജയപ്പെടുത്തി കൊടുത്തു ...വാപ്പയും അയാളും തമ്മില്‍ മുന്‍ പരിചയക്കാര്‍ ആണെന്ന കാര്യം എനിക്കറിയാം ....ദൈവ നിശ്ചയം ഉണ്ടെങ്കില്‍ കാണാം എന്നാ വാക്കുകളില്‍ അയാളുടെ കണ്ണുകള്‍ എന്നെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടേ ഇരുന്നു...




                       വിവാഹിതനാവുക എന്നത് ആലോജിചില്ലെങ്കിലും ഉമ്മയുടെ ന്നിസഹായവസ്ഥയും അപേക്ഷയും ആവട്ടെ എന്നാ തീരുമാനത്തില്‍ എത്തി ചേരുമ്പോഴും എന്നില്‍ സങ്കല്പങ്ങളുടെ ഭാണ്ഡം കെട്ടുകളായി പൊതിഞ്ഞു വെക്കപ്പെട്ടിരുന്നില്ല...എന്നെയും എന്റെ മാതാപിതാക്കളെയും തിരിച്ചറിഞ്ഞു പെരുമാറുന്ന ഒരു പെണ്ണ്....അതില്‍ കവിഞ്ഞൊന്നും ആഗ്രഹിച്ചിരുന്നില്ല.....ടെലിഫോണ്‍ ശബ്ദിക്കുമ്പോള്‍ മറുതലക്കല്‍ അയാള്‍ ആണെന്ന് വാപ്പയുടെ മറുപടി യില്‍ നിന്നും ബോധ്യമായി...വൈകീട്ട് വീട്ടിലേക്കു ആദ്യമായി വരുന്ന പെണ്ണാ ലോചന ...വാപ്പയുടെയും ഉമ്മയുടെയും ഉത്സാഹം എന്റെ കണ്ണുകള്‍ക്ക്‌ കൌതുകം പകര്‍ന്നു....ഒരുക്കപ്പാടുകള്‍ നടത്തുന്നതിനിടയില്‍ സമയം തള്ളി നീക്കുന്ന എന്നെ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല ...വിളിച്ചു പറഞ്ഞ നാല് മണിയും അഞ്ചു മണിയും കഴിഞ്ഞു മഗ്രിബ് നമസ്കാരത്തിനുള്ള സമയം ആയപ്പോള്‍ ആ തിരിച്ചറിവുണ്ടായി.....അത് മുടങ്ങി....എവിടെയോ അന്വേഷണത്തില്‍ പിഴച്ചു....ആരോ ഒരാള്‍ കുറ്റക്കാരന്‍ ആയിട്ടുണ്ട്...ഒന്നുകില്‍ വാപ്പ ശരിയില്ല....ഉമ്മാക്ക് സുഖമില്ല അല്ലെങ്കില്‍ ചെക്കന്‍ ഇടയ്ക്കിടയ്ക്ക് ലഹരി പുല്‍കും....ഏതായാലും പുതരിയിലെ കല്ലുകടി നല്ലതിനാണെന്ന ബോധ്യം അന്നെനിക്കുണ്ടായില്ലെങ്കിലും വീട്ടുകാര്‍ക്കുണ്ടായി ...



                                              വൈകുന്നേരം വീട്ടില്‍ കയറി വന്ന വാപ്പ ഉമ്മയോട് പറയുന്നത് കേട്ടാണ് അവര്‍ വരാതിരുന്നതിന്റെ പൊരുള്‍ അറിഞ്ഞത്...വീട്ടിലേക്കുള്ള വരവിനു മുമ്പേ അവര്‍ വീട്ടിനടുത്തുള്ള ബസ് സ്റൊപ്പിലും കടയിലും ഒക്കെ നടത്തിയ അന്വേഷണത്തില്‍ ആരോ ഒരാള്‍ എന്നെ വല്ലാതെ പുകഴ്ത്തി പറഞ്ഞത് കാരണം ആണത്രെ അവര്‍ തിരിച്ചു പോയത്....ഏതായാലും ആ പുകഴ്തലുകാരനെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ...പ്രതികരിക്കാന്‍ ഏറ്റവും നല്ലത് മൌനം ആണെന്ന തിര്ച്ചരിവ് നിന്നെ നീ അല്ലാതാക്കി കളഞ്ഞു എന്ന ബോധ്യം ഒക്കെയും എന്നില്‍  ആനന്ദതെക്കാള്‍ വേദനയാണ് എനിക്ക് തന്നത്....ഒടുക്കം എന്റെ കല്യാണം ആയപ്പോള്‍ അന്ന് എന്നെ അടുക്കള പോക്കിരിയാണ് അവന്‍ എന്ന് ചൊല്ലി കൊടുത്ത അതെ നാവു വെച്ച് എന്റെ മുറ്റത്ത്‌  വന്നിരുന്ന്‍ വെട്ടി വിഴുങ്ങുമ്പോള്‍ അടുത്ത് വന്നിരുന്നു ഞാന്‍ ചോദിച്ചത് ഓര്‍മ്മയുണ്ടോ ആവോ?...അന്നും ഞാന്‍ വേദനിച്ചിരുന്നു...എന്ത് കൊണ്ട് നിങ്ങളെ പോലെയുള്ളവര്‍ ഭൂമിയില്‍ സ്വൈര വിഹാരം നടത്തുന്നു എന്ന്....നിങ്ങള്ക്ക് അന്ന് കിട്ടിയ ആസുഖതിനു എന്റെ വീട്ടിലെ അതിഥിയായി വന്നു എന്റെ സല്‍ക്കാരം സ്വീകരിച്ചു പോകുമ്പോള്‍ ഞാന്‍ നിങ്ങള്ക്ക് വേണ്ടി പ്രാര്തിച്ചിരുന്നു....ഇനിയെങ്കിലും ഈ പാര പ്പണി ഇയാളില്‍ നിന്നും എടുത്തു കള യണെ തമ്പുരാനേ എന്ന്...അല്ലെങ്കിലും നിങ്ങള്ക്ക് മനസ്സിലായില്ലേ നിങ്ങള്‍ തല കുത്തി നിന്ന് പാര പണിതാലും നടക്കാനുള്ളത് നടക്കുക തന്നെ ചെയ്യും അന്ന്....അത് ദൈവനിശ്ചയം ആണ് ....മറക്കരുത്....ഈ ദിനം എന്റെ ദിനമാണ്...അന്ന് നീ നാവു കൊണ്ട് എന്നെ നശിപ്പിക്കാന്‍  ശ്രമിച്ചിട്ടും പാഴായി പ്പോയ എന്റെ നാളുകളിലെ പതിനൊന്നു വര്ഷം പിന്നിട്ട ദിനം....ഇന്നും നീ നാവ് ചലിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു...ഒപ്പം ബിരിയാണി തീറ്റയും....